സിവിൽ സർവീസ്-2024 , 1056 ഒഴിവ്

ഈ വർഷത്തെ സിവിൽ സർവീ സസ് പരീക്ഷ (യുപിഎസ്‌സി) യ്ക്കു യൂണിയൻ പബ്ലിക് സർവീ സ് കമ്മീഷൻ വിജ്ഞാപനം പ്ര സിദ്ധീകരിച്ചു. മാർച്ച് 05 വരെ ഓ ൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്എസ്, ഐ പിഎസ് തുടങ്ങി 21 വിഭാഗങ്ങളി ലായി നിലവിൽ 1056 ഒഴിവുണ്ട്. ഭി ന്നശേഷിക്കാർക്കു 40 ഒഴിവ്. ഒഴി വുകളുടെ എണ്ണത്തിൽ മാറ്റം വ രാം. മേയ് 26നാണു പ്രിലിമിനറി പരീക്ഷ.

യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ ബിരുദം. അവസാനവർ ഷ വിദ്യാർഥികളെയും പരിഗണി ക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാ ക്കണം. മെഡിക്കൽ ബിരുദക്കാർ ഇൻ്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇൻ്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തി നു തുല്യമായ പ്രഫഷനൽ/ടെ ക്‌നിക്കൽ യോഗ്യതയുള്ളവർ ക്കും പരീക്ഷയെഴുതാം.

ആറു തവണ പ്രിലിമിനറി എഴു തിയവർ അപേക്ഷിക്കാൻ യോഗ്യ രല്ല, പട്ടികവിഭാഗക്കാർക്കു പരി ധി ബാധകമല്ല. മറ്റു പിന്നാക്കവി ഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും.

പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 21- 32. പട്ടികവിഭാഗത്തിന് അഞ്ചും ഒ ബിസിക്കു മൂന്നും അംഗപരിമിത ർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്തഭടൻമാർക്കും ഇളവുണ്ട്. തെരഞ്ഞെടുപ്പ് പ്രിലിമിനറി (ഒ ബ്‌ജക്ടീവ് പരീക്ഷ), മെയിൻ പരീ ക്ഷകൾ, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവ നന്തപുരവും കോഴിക്കോടും മെ യിൻ പരീക്ഷയ്ക്ക് തിരുവനന്തപുരവും കേന്ദ്രമാണ്.

പരീക്ഷാരീതി: പ്രിലിമിനറി പ രീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒ ബ‌ജക്ടീവ് മാതൃകയിലുള്ള മൾട്ടി പ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈ ർഘ്യം 2 മണിക്കൂർ വീതം. നെഗ റ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിംഗ് പേപ്പറാണ്. ഇതി ൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃക യിലാണ്. പരീക്ഷയിലെയും അഭി മുഖത്തിലെയും മാർക്ക് പരിഗണി ച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കു

www.upsconline.nic.in വെബ്‌സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. ഫീസ്: 100 രൂപ. ഓൺലൈനായും എസ്ബി ഐ ശാഖകളിലും പണമടയ്ക്കാം (അർഹർക്ക് ഇളവ്).

www.upsc.gov.in

പ്രിലിമിനറി പരീക്ഷ മേയ് 26ന്

അപേക്ഷ മാർച്ച് 05 വരെ

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.